Sports
ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തുന്ന ടൂര്‍ണമെന്റിലേക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിന്റെ പിടിയിലാണെങ്കിലും സൂപ്പർ പേസർ ജോഫ്ര ആർച്ചറും ടീമിൽ ഇടംപിടിച്ചു.
അഡലെയ്ഡില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിനൊപ്പം വിശ്രമത്തിലാണ് ആര്‍ച്ചര്‍. ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചർ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ സ്ക്വാഡ്.
ലോകകപ്പിന് മുന്നോടിയായി ജനുവരി 22 മുതൽ ശ്രീലങ്കയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ജനുവരി 22, 24, 27 തീയതികളില്‍ കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങള്‍. 30, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിലാണ് ടി20 മത്സരങ്ങള്‍.
ടി20 ലോകകപ്പിനുള്ള ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന് അഹമ്മദ്, ജേക്കബ് ബേഥല്‍, ജോസ് ബട്ട്ലര്‍, ബെന്‍ ഡെക്കറ്റ്, വില്‍ ജാക്സ്, ഫില്‍ സാള്‍ട്ട്, ടോം ബാന്റണ്, ബ്രൈഡന്‍ കാഴ്സ്, സാം കരണ്‍, ലിയാം ഡൗസണ്‍, ജാമി ഓവര്ട്ടണ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്, ലൂക്ക് വുഡ്.
Sports
ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ലീഡെടുത്ത് ഓസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ഓസീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 360 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയായിക്ക് 26 റൺസിന്റെ ലീഡാണുള്ളത്.
അലക്സ് കാരി (46) മൈക്കൽ നെസർ (15) എന്നിവരാണ് ക്രീസിൽ. ജെയ്ക്ക് വെതറാൾഡ് (72), മാർനസ് ലബുഷെയ്ൻ (65) സ്റ്റീവൻ സ്മിത്ത് (61) എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡൻ കാര്‍സ് മൂന്നും ബെൻ സ്റ്റോക്സ് രണ്ടും വിക്കറ്റെടുത്തു.
ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒമ്പതു റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 334 റൺസിന് ടീം പുറത്തായി. 138 റൺസെടുത്ത ജോ റൂട്ട് പുറത്താവാതെ നിന്നു. ജൊഫ്ര ആർച്ചറാണ് (38) രണ്ടാം ദിനം പുറത്തായത്. ഓസീസിനായി സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി.
Sports
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയായ്ക്കെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ജോ റൂട്ടിന്റെ സെഞ്ചുറി (135) മികവിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് സന്ദർശകർ.
135 റൺസെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറുമാണ് ക്രീസില്‍. ഓസീസ് മണ്ണിലെ റൂട്ടിന്റെ ആദ്യ സെഞ്ചുറിയാണ് ബ്രിസ്ബേനിൽ പിറന്നത്. 264/9 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ആർച്ചറും കരകയറ്റുകയായിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 64 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ സാക് ക്രോളി (76) മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിനായി സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് വിജയിച്ചിരുന്നു.
Sports
പെർത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. പെർത്തിൽ എട്ടുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇംഗ്ലണ്ട്- 172 & 164, ഓസ്ട്രേലിയ - 132, 205/2.
ഓപ്പണർ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മാർനസ് ലബുഷെയ്നിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസ്ട്രേലിയ അവസാന ദിനം അതിവേഗം വിജയത്തിലെത്തിയത്.
83 പന്തിൽ 16 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 123 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 49 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 51 റൺസെടുത്ത ലബുഷെയ്ൻ പുറത്താകാതെ നിന്നു. ജെയ്ക് വെതറാൾഡ് 23 റൺസെടുത്തപ്പോൾ നായകൻ സ്റ്റീവ് സ്മിത്ത് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡന്‍ കഴ്സ് രണ്ടുവിക്കറ്റ് വീഴ്ത്തി.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് പുറത്തായിരുന്നു. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.
രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺസെടുത്ത ഗസ് അറ്റ്കിൻസൺ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Sports
പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 205 റൺസ്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് സന്ദർശകർ പുറത്തായി. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.
രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺസെടുത്ത ഗസ് അറ്റ്കിൻസൺ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Sports
പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാമിന്നിംഗ്സിലേതുൾപ്പെടെ ഇംഗ്ലണ്ടിന് നിലവിൽ 175 റൺസിന്റെ ലീഡുണ്ട്.
എട്ടുറൺസുമായി ഗസ് അറ്റ്കിൻസണും ഏഴു റൺസുമായി ബ്രൈഡൺ കഴ്സുമാണ് ക്രീസിൽ. 33 റൺസെടുത്ത ഒല്ലി പോപ്പാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി മിച്ചൽ സ്റ്റാർക്ക് 29 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബ്രണ്ടൻ ഡോഗറ്റ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു.
അവസാന വിക്കറ്റിൽ നഥാന്‍ ലിയോണിനെ (നാല്) പുറത്താക്കി ബ്രൈഡൺ കഴ്സാണ് ഓസീസിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Sports
പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിൽ ക്രീസിലെത്തിയ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായി.
അവസാന വിക്കറ്റിൽ നഥാന്‍ ലിയോണിനെ (നാല്) പുറത്താക്കി ബ്രൈഡൺ കഴ്സാണ് ഓസീസിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും സാക് ക്രോളി അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസെടുത്തിട്ടുണ്ട്. 28 റൺസുമായി ബെൻ ഡക്കറ്റും 24 റൺസുമായി ഒല്ലി പോപ്പുമാണ് ക്രീസിൽ.
Sports
പെർത്ത്: മിച്ചൽ സ്റ്റാർക്കിന്റെ തീപാറുന്ന പന്തുകൾക്ക് ബെൻ സ്റ്റോക്സിലൂടെ മറുപടി നല്കി ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു പിന്നാലെ ഓസീസിനും ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന ആതിഥേയർ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്.
മൂന്നു റൺസുമായി നഥാൻ ലയണും റണ്ണൊന്നുമെടുക്കാതെ ബ്രണ്ടൻ ഡോഗറ്റുമാണ് ക്രീസിൽ. 26 റൺസെടുത്ത അലക്സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. കൂടാതെ, നായകൻ സ്റ്റീവ് സ്മിത്ത് (17), ട്രാവിസ് ഹെഡ് (21), കാമറോൺ ഗ്രീൻ (24), മിച്ചൽ സ്റ്റാർക്ക് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
അതേസമയം, ജെയ്ക് വെതറാൾഡ് (പൂജ്യം), മാർനസ് ലബുഷെയ്ൻ (ഒമ്പത്), ഉസ്മാൻ ഖവാജ (രണ്ട്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവർ വൻപരാജയമായി.
ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സ് 23 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ബ്രൈഡൻ കഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തകർത്തത്. 32.5 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഓസീസിനുവേണ്ടി പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. പെർത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദർശകർ 32.5 ഓവറിൽ 172 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തരിപ്പണമാക്കിയത്. പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
NRI
ടെൽഫോർഡ്: ടെൽഫോർഡിലെ ആദ്യകാല കുടിയേറ്റ മലയാളി തോമസ് കുരുവിള (59) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് ടെൽഫോർഡിലെ മേഡ്ലി സെന്റ്മേരീസ് കത്തോലിക്കാ ദേവാലയത്തിൽ ആരംഭിക്കും.
സംസ്കാരം ഉച്ചക്ക് 12.45ന് വെല്ലിംഗ്ടൺ സെമിത്തേരിയിൽ നടത്തപ്പെടും. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം ഏഴ് മുതൽ ഒമ്പതുവരെ ദേവാലയത്തിൽ പൊതുദർശനത്തിനുവയ്ക്കും.
പരേതൻ കോട്ടയം എസ്എച്ച് മൗണ്ടിൽ തോമസ് കുരുവിള അമ്പലപറമ്പിലിന്റെ മകനാണ്. ഭാര്യ: മിനി (ഇടുക്കി സേനാപതി കീഴേറ്റുകുന്നേൽ കുടുംബാംഗം). മക്കൾ: മെറിൻ, അനിറ്റ. മരുമകൻ: ടോണി സണ്ണി (മൂലയിൽ, കുമരകം).
Sports
സിഡ്നി: ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തിലുള്ള 15 അംഗ ടീമിൽ ജെയ്ക് വെതറാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ്, സീന്‍ അബോട്ട് എന്നിവരാണ് പുതുമുഖങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ പരിക്കേറ്റതിനെ തുടർന്നാണ് പാറ്റ് കമ്മിന്‍സിന് ടീമിൽ ഇടംപിടിക്കാനാകാതിരുന്നത്. രണ്ടാം ടെസ്റ്റ് മുതല്‍ കമ്മിന്‍സ് ടീമിലുണ്ടായേക്കും. നവംബര്‍ 21നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
അതേസമയം, മാര്‍നസ് ലബുഷെയ്നെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ സാം കോണ്‍സ്റ്റാസിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി. മാത്യു റെന്‍ഷോ, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയ മറ്റു പ്രമുഖര്‍.
ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷെയ്ൻ, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.
Sports
ഇന്‍ഡോര്‍: വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 40.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ ഇംഗ്ലണ്ട് 244/9 ഓസ്ട്രേലിയ 248/4 (40.3).
ഓസീസിനായി ആഷ്ലി ഗാർഡ്നർ സെഞ്ചുറിയും (104), അന്നബെൽ സതർലാൻഡ് (98*) അർധ സെഞ്ചുറിയും നേടി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടാമി ബ്യൂമോണ്ടിന്റെ അര്‍ധസെഞ്ചുറിയുടെയും (78) ആലിസ് ക്യാപ്സി(38), ചാര്‍ലി ഡീന്‍ (26), സോഫിയ ഡങ്ക്ലി (22) എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
ഓസീസിനായി അന്നാബെല്‍ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഷ്ലി ഗാര്‍ഡ്നറും സോഫിയ മോളിനോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
Sports
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം.
തോല്‍വി അറിയാതെ മുന്നേറുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നാല് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്.
ഇന്ത്യന്‍ ടീം: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.
ഇംഗ്ലണ്ട് : ആമി ജോണ്‍സ് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ്, നാറ്റ് സ്കൈവര്‍ ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്ലി, എമ്മ ലാംബ്, ആലീസ് കാപ്സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന് ബെല്‍.
International
ലണ്ടൻ: ബ്രിട്ടനിൽ നിന്നു മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി.
ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ചെക്കേഴ്സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്.
തുടർന്ന് ഒരു പ്രാദേശിക എയർഫീൽഡിൽ ഹെലികോപ്ടർ അടിയന്തരമായി ഇറക്കി. പിന്നീട് ട്രംപും മെലാനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്ക് എത്തുകയും പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ യുഎസിലേക്കു മടങ്ങുകയും ചെയ്തു.